ഈ വിഷയത്തെക്കുറിച്ച് പ്രതിപാദിക്കുന്ന നിരവധി വചനങ്ങൾ ഖുർആനിലുണ്ട്. 3:28, 3:118, 4:144, 5:51, 58:22 എന്നിവ ഇവയിൽ ചിലതാണ്. ഖുർആനിന്റെയും മുഹമ്മദ് നബി (സ)യുടെ ഹദീസുകളുടെയും (നബിയുടെ വാക്കുകൾ, പ്രവർത്തികൾ, അദ്ദേഹം ചെയ്യാൻ അനുവാദം നൽകിയത്) വെളിച്ചതിലാണ് ഈ വചനങ്ങളെ വിശകലനം ചെയ്യേണ്ടത്. അവയാണല്ലോ ഇസ്‌ലാമിക വിശ്വാസത്തിന്റ ആധാരശിലയും ഇസ്‌ലാമിക നിയമങ്ങളുടെ അടിസ്ഥാനവും.
വചനങ്ങളുടെ വിശകലനം – 3:28, 4:144, 5:51
മുകളിൽ പ്രതിപാദിച്ച വചനങ്ങളുടെ മലയാള വിവർത്തനം എന്താണെന്ന് നോക്കാം.
മേൽപ്പറഞ്ഞ വചനങ്ങളുടെ ഭാഷാപരമായ വിശകലനം
മേൽപ്പറഞ്ഞ വചനങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന അറബി പദം “ഔലിയ” എന്നാണ്. ഈ പദത്തെ ചില വിവർത്തകർ “സുഹൃത്തുക്കൾ” എന്ന് അർത്ഥം നൽകിയിട്ടുണ്ട്. സുഹൃത്ത്, സംരക്ഷകൻ, സഖ്യകക്ഷി, സഹായി, രക്ഷകര്‍ത്താവ് എന്നിങ്ങനെ നിരവധി അർത്ഥങ്ങളുള്ള “വലി” എന്ന അറബി പദത്തിന്റെ ബഹുവചന രൂപമാണ് “ഔലിയ”.
ഒരു വാക്കിന് ഒന്നിൽക്കൂടുതൽ അർത്ഥങ്ങളുണ്ടാകുമ്പോൾ, സന്ദർഭത്തിന് അനുയോജ്യമായ അർത്ഥമാണ് നൽകേണ്ടത്. ഏത് ഭാഷയുടെ കാര്യത്തിലും ഇതാണുചിതം.
“നിലം പരിശാക്കുക” എന്ന മലയാളവാക്കിന് നിരവധി അർത്ഥങ്ങളുണ്ട്. ഏറ്റവും സാധാരണമായ അർത്ഥങ്ങളിലൊന്ന് “അടിച്ചടിച്ച് അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഒരാളെ താഴെ വീഴ്ത്തുക” എന്നതാണ്. എന്നിരുന്നാലും, “നിലം പരിശാക്കുക” എന്ന വാക്കിന്റെ അർത്ഥം സന്ദർഭത്തെ ആശ്രയിച്ചിരിക്കുന്നു.
ഉദാഹരണത്തിന്; “20/20 ക്രിക്കറ്റ് മാച്ചിൽ ഇന്ത്യ ആസ്ട്രേലിയയെ നിലം പരിശാക്കി” എന്ന് എഴുതിക്കണ്ടാൽ നമ്മൾ എന്ത് മനസ്സിലാക്കും? ഇന്ത്യൻ കളിക്കാർ ആസ്ട്രേലിയൻ കളിക്കാരെ അടിച്ചടിച്ച് താഴെവീഴ്ത്തി എന്ന് നമ്മൾ മനസ്സിലാക്കുമോ അതോ ക്രിക്കറ്റ് ഗെയിമിൽ ഇന്ത്യ ആസ്ട്രേലിയയെ തോൽപ്പിച്ചെന്ന് മനസ്സിലാക്കുമോ?
“നിലം പരിശാക്കുക” എന്നതിന്റെ അർത്ഥം “അടിച്ചടിച്ച് അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഒരാളെ താഴെ വീഴ്ത്തുക” എന്നത് മാത്രമാണെന്ന് ആരെങ്കിലും വാശിപിടിക്കുകയും ഇന്ത്യൻ കളിക്കാർ ആസ്ട്രേലിയൻ കളിക്കാരെ അടിച്ചടിച്ചു താഴെ വീഴ്ത്തി എന്ന രീതിയിലാണ് മുകളിലുദ്ധരിച്ച വാർത്തയെ മനസ്സിലാക്കേണ്ടത് എന്നും ശഠിച്ചാൽ! എന്തസംബന്ധവും ഭ്രാന്തൻ അവകാശവാദവുമാണത്!
ഈ വിവർത്തനനിയമം മുകളിൽ പറഞ്ഞ ഖുർആൻ വചനങ്ങൾ വിശകലനം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്.
മേല്പറഞ്ഞ വചനങ്ങളിലെ “ഔലിയാ” എന്ന വാക്കിന്റെ അർത്ഥം എന്താണെന്ന് നിർവചിക്കുന്നതിന് മുമ്പ് നമുക്ക് പ്രവാചകന്റെ ഒരു ഹദീസ് നോക്കാം.
മുഹമ്മദ് നബി (സ) പറഞ്ഞു:
ഈ സന്ദർഭത്തിൽ “വലി” എന്ന വാക്കിന്റെ അർത്ഥം വരുന്നത് “രക്ഷിതാവ്” എന്നാണ്. ഈ ഹദീസ് ആരും “സുഹൃത്തില്ലാതെ വിവാഹമില്ല” എന്ന രീതിയിൽ മനസിലാക്കിയിട്ടില്ല.
ഇനി നമ്മൾ മുകളിൽ സൂചിപ്പിച്ച ഖുർആനിലെ വചനങ്ങളിലേക്ക് മടങ്ങുകയാണെങ്കിൽ, “ഔലിയ” (വലി എന്ന അറബി വാക്കിന്റെ ബഹുവചനം) എന്ന വാക്ക് ഇവിടെ അർത്ഥമാക്കുന്നത് “സംരക്ഷകർ” അല്ലെങ്കിൽ “സഖ്യകക്ഷികൾ” എന്നാണ്, “സുഹൃത്തുക്കൾ” എന്നല്ല. വചനങ്ങൾ അവതരിച്ച സന്ദർഭമാണ് ഈ നിഗമനത്തിന് ആധാരം. മുസ്‌ലീങ്ങളെന്ന് അവകാശപ്പെടുന്ന, എന്നാൽ മുസ്‌ലീങ്ങളുമായി യുദ്ധത്തിലേർപ്പെട്ട് അവരെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിക്കുന്ന അവിശ്വാസികളുടെ സംരക്ഷണം തേടുന്ന ആളുകളെക്കുറിച്ചാണ് ഈ വചനങ്ങൾ പരാമർശിക്കുന്നത്.
നോട്ട്: “സുഹൃത്ത്” എന്ന വാക്ക് വളരെ പൊതുവായ ഒരു വാക്കാണ്, സന്ദർഭങ്ങൾക്കനുസരിച്ച് നിരവിവധി അർത്ഥങ്ങൾ അതിന് കൊടുക്കാവുന്നതാണ്. ഈ സന്ദർഭത്തിൽ, “സൗഹൃദം” എന്നത് അമുസ്‌ലീങ്ങളോടുംകൂടിയുള്ള സദ്‍വൃത്തമായതും ദയയോടും നീതീയോടും കൂടിയുള്ള പെരുമാറ്റമെണെന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്.
3:118 വചനത്തിന്റെ വിശകലനം
ഈ വചനത്തിന്റെ വിവർത്തനം ഒരു വട്ടം വായിച്ചാൽ തന്നെ മുസ്‌ലീങ്ങളെ ദ്രോഹിക്കാൻ ആഗ്രഹിച്ച അവിശ്വാസികളെക്കുറിച്ചാണ് ഈ വചനം പറയുന്നത് എന്ന് വ്യക്തമാകും.
58:22 വചനത്തിന്റെ വിശകലനം
യുദ്ധസമയത്ത് (ബദർ യുദ്ധം) ഇസ്‌ലാമിന്റെ ശത്രുക്കൾ മുസ്‌ലീങ്ങളെ നശിപ്പിക്കാൻ ആഗ്രഹിച്ച് മുസ്‌ലീങ്ങളുടെ മൂന്നിരട്ടി വരുന്ന സൈന്യവുമായി വന്ന സന്ദർഭത്തിലാണ് ഈ വചനം അവതരിച്ചത്. സ്വന്തം കുടുംബത്തോടും ബന്ധുക്കളോടും ഉള്ള സ്നേഹം സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നതിൽ അവരെ തടഞ്ഞില്ല എന്ന കാര്യത്തെ ദൈവം ഈ വചനത്തിലൂടെ അഭിനന്ദിക്കുകയാണ് ചെയ്യുന്നത്.
മാത്രമല്ല ഖുറാൻ ഉൾപ്പെടെയുള്ള ഏതൊരു ഗ്രന്ഥവും മൊത്തത്തിലാണ് വിശകലനം ചെയ്യേണ്ടത്. ശകലങ്ങളും കഷ്ണങ്ങളുമാക്കി വിശകലനം ചെയ്യുന്നത് ആ ഗ്രന്ഥത്തോട് ചെയ്യുന്ന അനീതിയാണെന്ന് മാത്രമല്ല, അതിന്റെ യഥാർത്ഥ ആശയം വായനക്കാരന് അത് കാരണം ലഭിക്കാതെ പോവുകയും ചെയ്യും.
അമുസ്‌ലിംകളോടുള്ള അനുകമ്പയോടും നീതിപൂര്‍വ്വകവുമായ പെരുമാറ്റത്തെക്കുറിച്ച് ഖുർആൻ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം.
ഒരു സമുദായത്തെയോ അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികളെയോ ഇഷ്ടപ്പെട്ടില്ലെങ്കിൽ കൂടിയും അവരോട് നീതിയുക്തമല്ലാത്ത രീതിയിലോ പക്ഷപാതപൂര്‍ണ്ണമായ രീതിയിലോ വർത്തിക്കാൻ മുസ്ലിങ്ങൾക്ക് അനുവാദമില്ലെന്ന് ഈ ഖുർആനിക വചനങ്ങൾ വ്യക്തമാക്കുന്നു.
മാത്രമല്ല ദൈവം ഖുർആനിലൂടെ പറയുന്നു:
“നന്‍മ ചെയ്യുക” എന്നർത്ഥം വരുന്ന “തബർറു” എന്ന അറബി പദമാണ് ഈ വചനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. “തബർറു” എന്നതിന്റെ മൂലപദം “ബിർ” എന്നാണ്. മാതാപിതാക്കളോടുള്ള കാരുണ്യപൂർണമായ പെരുമാറ്റം പോലെയുള്ള നന്മയിൽ വർത്തിക്കുന്നതിന്റെ ഏറ്റവും ഉയർന്ന രൂപത്തിനാണ് “ബിർ” എന്ന വാക്ക് ഖുർആനിൽ ഉപയോഗിച്ചിട്ടുള്ളത്. ഉദാഹരണം: “ബിർറുൽ വാലിദൈൻ”, അതായത് “മാതാപിതാക്കളോടുള്ള കാരുണ്യപരമായ നീതിയുകതമായ സല്‍പെരുമാറ്റം”. മാതാപിതാക്കളോടുള്ള സൽപെരുമാറ്റത്തെ കുറിച്ച് സംസാരിക്കുമ്പോൾ മുഹമ്മദ് നബി (സ) “ബിറുൽ വാലിദായ്ൻ” എന്ന വാക്കാണ് ഉപയോഗിച്ചിട്ടുള്ളത്.
മുസ്ലിങ്ങളെ അമുസ്ലിങ്ങളുമായി ഇടപെടുമ്പോൾ നീതിമാനായിരിക്കുന്നതിൽ നിന്നും ഏറ്റവും ഉയർന്ന രീതിയിലുള്ള സൽപെരുമാറ്റത്തിൽ നിന്നും ദൈവം തടയുന്നില്ലെന്ന് വളരെ സ്പഷ്ടമാണ്.
അയൽവാസികളുമായിട്ടുള്ള പെരുമാറ്റം
പ്രവാചകൻ മുഹമ്മദ് (സ) പറഞ്ഞു: “അയൽക്കാരോട് ദയയോടെയും മാന്യതയോടും കൂടി പെരുമാറണമെന്ന് ജിബ്രീല്‍ മാലാഖ എന്നോട് തുടർച്ചയായി ഉപദേശിച്ചുകൊണ്ടിരുന്നു. എത്രത്തോളമെന്നാല്‍ അയൽക്കാരെ തന്റെ അനന്തരാവകാശിയാക്കി പരിഗണിക്കാൻ കൽപ്പിക്കപ്പെടുമെന്ന് എന്നിക്കു തോന്നി.
മുസ്ലീം അയൽക്കാരോട് മാത്രമല്ല എല്ലാ അയൽക്കാരോടും ദയയോടും മര്യാദയോടും കൂടി പെരുമാറണമെന്നാണ് മുഹമ്മദ് നബി (സ) പഠിപ്പിച്ചത്.
മേല്പറഞ്ഞതിൽ നിന്നെല്ലാം വളരെ വ്യക്തമായി മനസ്സിലാകുന്നത് മറ്റുള്ളവരുടെ മതവിശ്വാസത്തിനതീതമായി അവരോട് നീതിയോടും മാന്യമായും ദയയോടും കൂടി വർത്തിക്കണമെന്ന് ദൈവം മുസ്ലിങ്ങളോട് നിർദ്ദേശിക്കുന്നുവെന്നാണ്.